ആൾക്കൂട്ടത്തിനുനടുവിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും

ഗുജറാത്ത് : ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ പിണങ്ങി മറ്റൊരാൾക്കൊപ്പം കഴിയുന്ന ഭാര്യയെ തട്ടിക്കൊണ്ടുവന്ന് ആൾക്കൂട്ടത്തിൽവെച്ച് നഗ്നയാക്കി മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും. ഒന്നരവർഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ ഒരു വിവാഹചടങ്ങിനിടെ തട്ടിക്കൊണ്ടുപോയിട്ടായിരുന്നു ക്രൂരകൃത്യമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 28നു നടന്ന ക്രൂരകൃത്യത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. യുവതി താമസിച്ച് വരികയായിരുന്ന രാമപുര ഗ്രാമത്തിൽ നിന്നാണ് മറ്റു രണ്ടുപേർക്കൊപ്പം ചേർന്ന് ഇയാൾ ഭാര്യയെ തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് മാര്‍ഗല ഗ്രാമത്തിലെത്തിച്ച് ആളുകള്‍ നോക്കി നില്‍ക്കെ നഗ്നയാക്കി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പമാണ് യുവതിയുടെ ഭർത്താവ് കല്യാണത്തിൽ പങ്കെടുക്കാൻ വന്നത്. ഇവിടെ നിന്ന് ഭാര്യയെ കണ്ടതോടെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മർഗല ഗ്രാമത്തിലെത്തിച്ച് ആളുകൾ നോക്കി നിൽക്കെ നഗ്നയാക്കി മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ട് നിന്ന ആരോ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇത് സോഷ്യൽമീഡിയയിൽ വൈറലായി.

ആദിവാസി വിഭാഗത്തില്‍‌പ്പെട്ട യുവതി കൂലിപ്പണി ചെയ്താണ് ജീവിതം നയിക്കുന്നത് . ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ ഭര്‍ത്താവിന്‍റെ അമ്മ ക്ഷണിച്ചതിന് അനുസരിച്ചാണ് യുവതി രാമപുരയിലെത്തുന്നത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്. എന്നാൽ ഭർത്താവുമായി പ്രശ്നം പതിവായതോടെ ഇവർ ഒന്നരവർഷം മുമ്പ് യുവാവിനെ ഉപേക്ഷിച്ചു. ദമ്പതികൾക്ക് നാല് മക്കളുണ്ട്. എന്നാൽ ഭർത്താവുമായി പ്രശ്നം പതിവായതോടെ ഇവർ ഒന്നരവർഷം മുമ്പ് യുവാവിനെ ഉപേക്ഷിച്ചു ച്ച് താമസം മാറുകയായിരുന്നു. അടുത്തിടെ ഇപ്പോൾ യുവതി മറ്റൊരാൾക്കൊപ്പം താമസം ആരംഭിച്ചത് പ്രതിയെ പ്രകോപിപ്പിച്ചു എന്നാണ് പോലീസ് പറഞ്ഞത്