10 ലക്ഷം രൂപ കൈക്കൂലി,എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ കർണാടക പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു.കർണാടക പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കളമശ്ശേരി പോലീസ് ഇന്ന് രേഖപ്പെടുത്തും.കർണാടക വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ പോലീസുകാരായ ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

26 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് മലയാളികളായ അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.കേസിൽ നിന്ന് ഒഴിവാക്കാൻ കർണാടക പൊലീസ് ഇവരോടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി.

കളമശേരി പൊലീസിൽ അഖിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ച് കളമശ്ശേരി പോലീസ് കർണാടക പോലീസിനെ പിടികൂടുകയായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.