കൊല്ലാനുറപ്പിച്ചെത്തിയ അനുഷ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡിൽ,ഭർത്താവ് അരുണിനെ ചോദ്യം ചെയ്തു

പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമകേസിൽ പ്രതി സനുഷയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സനുഷ ആശുപത്രിയിൽ എത്തിയത് സ്നേഹയെ കൊല്ലുവാനുറപ്പിച്ചെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണ്. പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ട്. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭർത്താവുമായി അനുഷയ്ക്കുള്ള അടുപ്പമാണന്നും അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സനുഷയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്താലെ മറ്റാരുടെ എങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നറിയാൻ കഴിയു.

സനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്ന സനുഷയ്ക്ക് അരുണുമായി വർഷങ്ങളായി ബന്ധമുണ്ട്.അരുണിന് ഇതിൽ ബന്ധമുണ്ടന്ന് കരുതുന്നില്ലന്ന് സ്നേഹയുടെ പിതാവ് സുരേഷ് പറഞ്ഞു. പരിചയമുണ്ട്. സ്നേഹയുടെ ഫോൺ ചാറ്റുകൾ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്