ഐതീഹ്യത്തിൽ കേട്ടതിനെക്കാൾ മെച്ചപ്പെട്ട നാടിനെ സൃഷ്ടിക്കണം,കള്ളങ്ങൾ കേട്ടാൽ തിരിച്ചറിയണം.മുഖ്യമന്ത്രി

ഓണനാളുകളിൽ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം. ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചരണം കുറച്ചു നാൾ മുമ്പ് പല ഭാഗത്തു നിന്നും ഉണ്ടായി.തിരുവനന്തപുരത്ത് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പല ഭാഗത്തു നിന്നും ഉണ്ടായി മുഖ്യമന്ത്രി പിണറായി വിജയൻ. . അദ്ദേഹം.
പ്രചാരണത്തെ തുടർന്ന് ചിലരൊക്കെ ഈ ഓണം വറുതിയുടെയും പ്രയാസത്തിന്റെയും ആകുമെന്ന് ചിന്തിച്ചു. എന്നാൽ കേരളം ആകെ ഓണ ആഘോഷത്തിനായി തെരുവിൽ ഇറങ്ങി. നേരത്തെ ഉണ്ടാകില്ല എന്ന പറഞ്ഞ് പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും ലഭ്യമാക്കി.

18000 കോടി രൂപയാണ് ഓണ ആഘോഷത്തിനായി ചെലവഴിച്ചത്. ഐതീഹ്യത്തിൽ കേട്ടതിനെക്കാൾ മെച്ചപ്പെട്ട നാടിനെ സൃഷ്ടിക്കണം. മാനുഷ്യർ എല്ലാവരും ഒന്നു പോലെയെന്നത് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.ഓണം ആളുകൾക്ക്‌ സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ്‌ ഏതാനം ആഴ്‌ചകൾ മുമ്പ്‌ വരെ ചിലർ നടത്തിയത്‌. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രയാസമനുഭവിക്കുന്നവർക്ക്‌ പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്.എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ഓണാഘോഷത്തിന്‌ തയ്യാറെടുക്കുകയാണ്‌ മുഖ്യമന്ത്രി പറഞ്ഞു.