എയർ ഹോസ്റ്റസ് ഓഗ്രേയുടെ മൃതദേഹം അർധനഗ്നമായ മൃതദേഹം കുത്തേറ്റ നിലയിൽ കുളിമുറിയിൽ

മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായിരുന്ന രുപാൽ ഒഗ്രയുടെ  അർധനഗ്നമായ മൃതദേഹം രക്തം വാർന്ന നിലയിൽ കുളിമുറിയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.മരോൾ മിലിട്ടറി റോഡിലെ എൻജി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് യുവതിയെ ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്‌ച രാവിലെ 11.30നും ഉച്ചയ്‌ക്കും ഇടയിലാണ് ഒഗ്രേ കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.

യുവതിയുടെ മരണത്തിൽ ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം അത് വാളിനെ (35) പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. വീട്ടിൽ യുവതി ഒറ്റയ്ക്കാണെന്ന് മുൻകൂട്ടി മനസ്സിലാക്കിയ പ്രതി മാലിന്യം ശേഖരിക്കാനും ശുചിമുറി വൃത്തിയാക്കാനുമുണ്ടെന്ന് പറഞ്ഞാണ് ഫ്ലാറ്റിലെത്തിയത്. മുൻ പരിചയമുണ്ടായിരുന്ന യുവതി വാതിൽ തുറക്കുകയും വീടിനുള്ളിൽ കയറിയ പ്രതി അപ്രതീക്ഷിതമായി ആക്രമിക്കുകയും ചെയ്തതോടെ യുവതി ബഹളം വെച്ചു.

എതിർപ്പ് ശക്തമായതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. പിടിവലിക്കിടെ യുവാവിൻ്റെ മുഖത്തും കൈയിലും മുറിവേറ്റു. സംഭവശേഷം പ്രതി ഫ്ലാറ്റിലെ തറ കഴുകി. തുടർന്ന് ഓട്ടോലോക്ക് സംവിധാനം ഓൺ ചെയ്ത് വാതിലടച്ച് മടങ്ങി. രക്തം പുരണ്ട യൂണിഫോം കഴുകി വൃത്തിയാക്കി മറ്റൊരു വസ്ത്രം ധരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങി. യൂണിഫോം ധരിച്ച് രാവിലെ ഡ്യൂട്ടിക്ക് എത്തിയ വിക്രം അത്‌വാൾ മറ്റൊരു ഡ്രസ് ധരിച്ച് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതോടെ ഇയാളെ പോലീസ് വിളിച്ചുവരുത്തി. മുഖത്തെയും കൈകളിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ആറുമാസത്തോളമായി ഹൗസിങ് സൊസൈറ്റിയിൽ ജോലി ചെയ്യുന്ന വിക്രം അത്‌വാളിന് മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല.പ്രതിയുടെ ഭാര്യയും ഇതേ ഹൗസിങ് സൊസൈറ്റിയിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ടെന്ന് ഡിസിപി നലവാഡെ പറഞ്ഞു.ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.രുപാൽ ഒഗ്രയെന്ന 23 കാരിയെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിക്കുന്ന പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ്.