ടെല്‍ അവീവ്: ഇസ്രായേലിന് നേരെ കടന്നാക്രമണം നടത്തിയ ഹമാസ് നിരവധി ഇസ്രായേലികളെ ബന്ദികളാക്കി.റേവ് പാര്‍ട്ടിക്കിടെ 25-കാരിയായ നോഹ അര്‍ഗമാനി എന്ന ഇസ്രായേലി യുവതിയെ ബൈക്കിലെത്തിയ ആയുധ ധാരികളായ ഹമാസ് സംഘം ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടു പോയി. കാമുകനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് നോഹയെ ഹമാസ് സംഘം കടത്തിക്കൊണ്ടു പോയത്.
അവിനേഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ മോഷെ പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയനൽകിയതിന് പിന്നാലെയാണ് ഇരുവരെയും ഹമാസ് സംഘം ബന്ദികളാക്കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. നോഹയെ ഹമാസ് സംഘം ഗാസയിലേയ്ക്കാണ് കൊണ്ടുപോയതെന്നാണ് വിവരം.”എന്നെ കൊല്ലരുത്, വേണ്ട’ എന്ന് നിലവിളിക്കുന്ന നോഹയുടെ വീഡിയോ പ്രചരിച്ചിരുന്നു.