പ്ലസ് ടു വരെയേ ഞാൻ പഠിച്ചിട്ടുള്ളു,ആദ്യ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു.ഷൈന്‍ ടോം ചാക്കോ.

സഹനടനും വില്ലനും നായകനുമായി ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്ന് തെളിയിച്ച അഭിനയ പ്രതിഭയാണ് ഷൈന്‍ ടോം ചാക്കോ.പ്രശസ്ത സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി സിനിമാ ജീവിതം തുടങ്ങിയ ഷൈന്‍ 2011-ൽ ഇറങ്ങിയ ‘ഗദ്ദാമ’യിലൂടെയാണ് അഭിനയലോകത്ത് സജീവമായത്. കഴിഞ്ഞ ദിവസം ഡാൻസ് പാർട്ടി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് പ്രണയിനിയ്ക്കൊപ്പമെത്തിയ ഷൈന്‍ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു.

“എന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഒരുപാട് കാരണങ്ങൾ കൊണ്ട് അറേഞ്ച്ഡ് മാരേജ് വർക്ക് ആകാതെ വന്നപ്പോൾ ശരിക്കും എനിക്ക് വേറെ ഒരു പ്രണയം ആ സമയത്ത് ഉണ്ടായിട്ടുണ്ട്. കുറച്ചുകാലമേ ആ പ്രണയം ഉണ്ടായിരുന്നുള്ളു. എന്റെ ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവർ സന്തുഷ്ട ആയിരുന്നില്ല. അത് എന്റെ പ്രശ്നമായിരുന്നു എന്നത് എന്റെ ഈ രണ്ടു ബന്ധങ്ങൾ കൊണ്ടും എനിക്ക് മനസിലായി.

അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങൾ ഭരിക്കുന്ന പ്രണയബന്ധങ്ങളിൽ ആവാൻ എനിക്ക് താല്പര്യം ഇല്ലാതിരുന്നത്.തല്പരനല്ല എന്ന് പറയുന്നതിനേക്കാൾ അത് വർക്ക് ആവുന്നില്ല. ഒരു തരത്തിലുമുള്ള ഒരു എനർജിയും അത് ഉണ്ടാക്കുന്നില്ല. ആദ്യം കാഴ്ചകൾ കൊണ്ടും സംസാരം കൊണ്ടും ആണല്ലോ ഇത്തരം ബന്ധങ്ങളിൽ കൂടുതൽ അടുക്കുന്നത്. അതിനപ്പുറത്തേക്ക് അത് കടക്കുന്നില്ല. നമ്മൾക്ക് അതുമായിട്ട് ഒരു ആത്മബന്ധം ഉണ്ടാവുന്നില്ല. എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നും ഇല്ല.

കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. ഭാര്യേടെ കാര്യം കഷ്ടമായിരുന്നു.കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ല, പറയണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. സിയൽ എന്നാണ് പേര്, എട്ടുവയസായി കുഞ്ഞിന്. പേരിന്റെ അർത്ഥമൊക്കെ അവന്റെ അമ്മയോട് ചോദിക്കേണ്ടി വരും. ചോദിയ്ക്കാൻ പക്ഷെ അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും രണ്ടുപേർ സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് അല്ലെങ്കിൽ ഒരാൾക്കൊപ്പം നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. ഇങ്ങിനെ വളരുന്ന കുട്ടികൾ ആകെ വിഷമിച്ചു പോകില്ലേ.

പ്ലസ് ടു വരെയേ ഞാൻ പഠിച്ചിട്ടുള്ളു. ബികോമിന് ഞാൻ പോയി, അതൊരു സത്യമാണ്. പക്ഷെ ആകെ 17 പേപ്പർ എന്തോ ആണ്, ആ 17 പേപ്പറും എനിക്ക് കിട്ടിയിട്ടില്ല. ഒരു ഒറ്റ പരീക്ഷ പോലും ഡിഗ്രിയ്ക്ക് ഞാൻ പാസായിട്ടില്ല. പരീക്ഷ ഏതാണെന്നോ, ഏതാണ് വിഷയം എന്നോ എത്ര പേപ്പർ ഉണ്ടെന്നോ പോലും എനിക്ക് അറിയില്ല.”

ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിലേക്ക് പ്രണയിനിയ്ക്കൊപ്പം എത്തിയ ഷൈനോട് , ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? തുടങ്ങിയ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഷൈനിന്റെ സ്ഥിരം ശൈലിയിൽ പേരയ്ക്ക എന്നും, ആളോട് തന്നെ ചോദിക്ക് എന്നുമായിരുന്നു ഷൈനിന്‍റെ  മറുപടി.പിന്നീട് ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറയുകയുണ്ടായി.