44 വർഷം ഒരുമിച്ച് ജീവിതം,സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച രണ്ടുപേർ മമ്മൂട്ടിയും സുൽഫത്തും

മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 44 വര്‍ഷമായിരിക്കുന്നു. ഭർത്താവിന്റെ മനസറിഞ്ഞ് കൂടെ നിന്ന സുൽഫത്ത് എന്ന ഭാര്യയുടെ പിന്തുണയും സ്നേഹവുമാണ് മമ്മൂട്ടി എന്ന മഹാ നടനെ മലയാളത്തിന് സമ്മാനിച്ചത് എന്ന് നിസ്സംശയം പറയാം.

“സുലുവിനെ ഞാന്‍ നേരത്തെ കണ്ടിട്ടില്ല. പെണ്ണുകാണലിന്റെ സമയത്താണ് ആദ്യം കണ്ടത്. പ്രണയവിവാഹമായിരുന്നില്ല ഞങ്ങളുടേത്.മൂന്നാമത്തെ പെണ്ണുകാണലായിരുന്നു അത്.ആദ്യ കാഴ്ചയില്‍ തന്നെ എല്ലാവര്‍ക്കും സുലുവിനെ ഇഷ്ടമായി. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു.സിനിമാക്കാരെല്ലാമായി സുലുവിനും അടുത്ത ബന്ധമുണ്ട്. നമ്മളുടെ വരവ് കാത്തിരിക്കുന്നവരാണ് വീട്ടിലുള്ളത്, ഷൂട്ട് കഴിഞ്ഞെത്തുമ്പോള്‍ അവര്‍ക്കൊപ്പം പുറത്ത് പോവാനും സമയം കണ്ടെത്തിയിരുന്നു.സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണ് അല്ലാതെ സിനിമനടനെ അല്ല.വക്കീല്‍ ജോലി വിട്ട് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തിന് സുല്‍ഫത്തും പിന്തുണ അറിയിച്ചിരുന്നു”. മമ്മൂട്ടി

“ഇച്ചാക്കയുടെ മാമന്റെ ഭാര്യ എന്റെ പിതാവിന്റെ സഹോദരിയാണ്. കുടുംബത്തിലെ ചടങ്ങുകളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അതൊക്കെ ചെറുപ്പത്തിലായിരുന്നു. വലുതായതിന് ശേഷം അങ്ങനെ കണ്ടിട്ടില്ല.കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസം അഭിനയിക്കാനായി പോയി.വില്ലത്തരവും ചെറിയ കഥാപാത്രങ്ങളുമൊക്കെ ചെയ്തിരുന്ന സമയത്ത് അദ്ദേഹം വക്കീലായും ജോലി ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് മുന്‍പിലെത്തിയ ഡിവോഴ്‌സ് കേസിനെക്കുറിച്ചും അതിന് ശേഷം താനെടുത്ത തീരുമാനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.അഭിഭാഷകനായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത് “.സുല്‍ഫത്ത്

“ഉമ്മച്ചിയുടെ പിറന്നാളോടെ വീട്ടിലെ കേക്ക് കാലം തുടങ്ങുകയാണ്. മറിയത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അതുകഴിഞ്ഞാണ് വാപ്പിച്ചിയുടെയും ഉമ്മിച്ചിയുടെയും വെഡ്ഡിംഗ് ആനിവേഴ്‌സറി. കുടുംബത്തിലെല്ലാവരും ഒത്തുചേരുന്ന സമയം കൂടിയാണിത് “.ദുല്‍ഖര്‍