ബംഗാളിലെ അനുഭവം കേരളത്തിലുമുണ്ടാകുമോ എന്ന ഭയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവർക്കുണ്ട്, പുതുപ്പള്ളി ഫലം അത് തെളിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്. ഇങ്ങനെ പോയാല്‍ ബംഗളിലെ അനുഭവം കേരളത്തിലെ സി.പി.എമ്മിനുണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുണ്ട്.പുതുപ്പള്ളിയിലെ ജനവിധി സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സര്‍ക്കാരിന് താക്കീത് നല്‍കാന്‍ പുതുപ്പള്ളിയിലെ വലിയൊരു വിഭാഗം ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു. അത്രത്തോളം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്.സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു കൊണ്ട് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത് സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ്. എന്നാൽ ഫലം വന്നപ്പോൾ അത് മാറ്റിപ്പറഞ്ഞു.

മലക്കം മറിയല്‍ വിദഗ്ധനായ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പിണറായി വിജയന്റെ കുഴലൂത്തുകാരനായി അധപതിച്ചിരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും നെ വിജയിപ്പിച്ചത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ്. എന്നിട്ടും മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാത്തത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.