16 വയസ്സുള്ള മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെ കോടതി ശിക്ഷിച്ചു

കാസർഗോഡ്: പതിനാറ് വയസ്സുള്ള മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവി 25,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച് കാസർഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി.ചന്തേര എസ്ഐ ആയിരുന്ന മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 2020 മാര്‍ച്ച്‌ 18നു വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ചു വന്ന സ്കൂട്ടർ പിടികൂടിയത്.

ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് ശിക്ഷ വിധിച്ചത്.പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ.